ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനുള്ള പദ്ധതിക് തുടക്കമിട്ട് സർക്കാർ. 15 വർഷത്തിൽ അധികം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയാണ് ഇത് തുടങ്ങുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.
2022 ഏപ്രിലിൽ 15 വർഷം പൂർത്തിയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ, സംസ്‌ഥാന സർക്കാർ, പൊതുമേഖല സ്‌ഥാപനങ്ങൾ, തദ്ദേശ സ്‌ഥാപനങ്ങൾ എന്നിവയുടെ ഉടമസ്‌ഥതയിലുള്ള വാഹനങ്ങൾ ഈ നിർദേശത്തിന് കീഴിൽ വരുമെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്.
MORTH has issued a draft notification proposing that registration of motor vehicles owned by Central Govt, State/UT Govts, Local Govt institutions, PSUs, State Transport Undertakings, Autonomous bodies with Central / State Govts, will not be renewed after 15 years. pic.twitter.com/UbK3vS6bzv
— MORTHINDIA (@MORTHIndia) March 13, 2021
കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൊളിക്കൽ നയത്തിന്റെ ആദ്യ ഘട്ടമായാണ് സർക്കാർ വാഹനങ്ങളുടെ ആയുസ് 15 വർഷമാക്കി ചുരുക്കുന്നത്. ബജറ്റിൽ അവതരിപ്പിച്ച സ്ക്രാപ്പേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വർഷവും സ്വകാര്യ വാഹനങ്ങൾ 20 വർഷവും ഉപയോഗിക്കാമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
Read Also: മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാം; ഡിജിസിഎ