കവരത്തി: ലക്ഷദ്വീപ് തീരത്തിനടുത്ത് നിന്നും കോടികൾ വിലമതിക്കുന്ന വൻ മയക്കുമരുന്ന് വേട്ട നടത്തിയതായി റിപ്പോർട്. ദ്വീപിലെ പുറംകടലിൽ നിന്നും രണ്ട് മൽസ്യ ബന്ധന ബോട്ടുകളിലായാണ് മയക്കുമരുന്ന് പിടികൂടിയത്. 1,500 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് ബോട്ടുകളിൽ നിന്നും പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
കോസ്‌റ്റ് ഗാർഡും ഡിആർഐയും ഉൾപ്പെടുന്ന സംയുക്‌തസംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
അധികൃതർ പിടികൂടിയ ബോട്ടിൽ ഉണ്ടായിരുന്ന മൽസ്യ തൊഴിലാളികളിൽ തമിഴ്‌നാട് കുളച്ചൽ സ്വദേശികൾ ഉൾപ്പടെ 4 മലയാളികളും ഉണ്ടെന്നാണ് വിവരം. കൂടാതെ ബോട്ടുകളുടെ ഉടമകളെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇവരെ കോടതിയിൽ ഹാജരാക്കും.
Read also: രത്തന്‍ ലാലിന്റെ അറസ്‌റ്റ്; ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം