ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിൽ വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേര്‍ കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് നിഗമനം. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ബിഹാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങി. രാവിലെ ഈ വഴി അമിതവേഗത്തിലെത്തിയ ട്രക്ക് ഇവര്‍ക്ക് മുകളിലൂടെ കയറിപ്പോകുകയായിരുന്നു.
ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിക്കുകയും പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറുകയുമായിരുന്നു പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Read also: ഭീമമായ നഷ്‌ടത്തിലോടുന്ന കെഎസ്‌ആർടിസി സർവീസുകൾ നിർത്തും; ഗതാഗത മന്ത്രി