മണ്ണുത്തി: 22 കിലോ കഞ്ചാവുമായി രണ്ടുപേരെ ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് പിടികൂടി. ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തിവന്നിരുന്ന രണ്ട് പേരെയാണ് അധികൃതർ പിടികൂടിയത്.
മാള നെടുംപറമ്പിൽ വീട്ടിൽ ഷാജി (62), പള്ളുരുത്തി സ്വദേശി ബിസ്‌മില്ല വീട്ടിൽ സുഹൈൽ (28) എന്നിവരാണ് പിടിയിലായത്. 20 വർഷമായി കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്ന ഷാജി ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് നേരിട്ട് കൊണ്ടുവരുന്നതിനായി ആന്ധ്രയിൽ സ്‌ഥിര താമസമാക്കിയ സുഹൈലിനെ കൂടെ കൂട്ടുകയായിരുന്നു.
തൃശൂർ സി ബ്രാഞ്ച് എഎസ്‌പി ബാബു കെ തോമസ്, സിറ്റി എസിപി വികെ രാജു, മണ്ണുത്തി സിഐ ശശിധരൻപിള്ള, ഷാഡോ എസ്ഐമാരായ ഗ്ളാഡ്‌സ്‌റ്റൺ, എം രാജൻ, എൻജി സുവ്രതകുമാർ, പിഎം റാഫി, കെഎൻ വിജയൻ, എഎസ്‌ഐമാരായ കെ ഗോപാലകൃഷ്‍ണൻ, പി രാകേഷ്, പഴനി സ്വാമി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Read also: ശസ്‌ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം; ഡോക്‌ടർ മരിച്ചു