ന്യൂ ഡെല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി). അതേസമയം ഡെല്‍ഹിയില്‍ ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ 2019 ല്‍ 3 ശതമാനം വര്‍ധനയുണ്ടായതായും 2018ലെ കണക്കുകള്‍ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ 20 ശതമാനം വര്‍ധിച്ചതായും എന്‍സിആര്‍ബി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2018 ല്‍ 2,444 കവര്‍ച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2019 ല്‍ ഇത് 1,956 കേസുകളായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ദേശീയതലത്തില്‍ തന്നെ ഏകദേശം 20 ശതമാനം കുറവാണ് കേസുകളുടെ എണ്ണത്തില്‍ വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം 2018നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ബലാത്സംഗ കേസുകളില്‍ മൂന്ന് ശതമാനം വര്‍ധനവുണ്ടായതായും എന്‍സിആര്‍ബി വ്യക്തമാക്കി. 2018 ല്‍ 1215 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2019 ല്‍ ഇത് 1,253 ആയി ഉയര്‍ന്നു.
2019 ല്‍ ഡെല്‍ഹിയില്‍ അഞ്ച് കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2018 ല്‍ മൂന്ന് കൊലപാതക കേസുകളായിരുന്നു തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മാത്രവുമല്ല ലൈംഗിക പീഡന കേസുകള്‍ 2018 ല്‍ 456 ആയിരുന്നുവെങ്കില്‍ 2019 ല്‍ ഇത് 552 ആയി ഉയര്‍ന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019 ല്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 136 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും എന്‍സിആര്‍ബി കണക്കുകള്‍ വ്യക്തമാക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലും 2019 ല്‍ മൂന്നിരട്ടി വര്‍ധനവുണ്ടായതായും കണക്കുകകള്‍ വ്യക്തമാക്കുന്നു.
തലസ്ഥാനത്ത് മോഷണ കേസുകളിലും വര്‍ധനവുണ്ടായി. 2018 ല്‍ 1,95,688 കേസുകള്‍ ആയിരുന്നപ്പോള്‍ 2019 ല്‍ 2,45,985 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം സാമ്പത്തിക കുറ്റകൃത്യങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും 2019 ല്‍ കുറഞ്ഞതായി എന്‍സിആര്‍ബി കണക്കുകള്‍ സൂചിപ്പിക്കുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2019 ല്‍ 0.5% കുറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളിലും കുറവുള്ളതായാണ് കണക്കുകള്‍. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളിലും 2019 ല്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.
Read Also: അവൾ മരിച്ചതല്ല, ക്രൂരനായ സർക്കാർ കൊന്നതാണ്; സോണിയ ഗാന്ധി