റിയാദ്: ഉംറ തീർഥാടനത്തിനായി പ്രതിദിനം 20,000 പേർക്ക് അനുമതി നൽകാൻ തീരുമാനിച്ച് സൗദി. ഈ മാസം 9ആം തീയതി മുതലാണ് ദിവസേന കൂടുതൽ ആളുകൾക്ക് തീർഥാടനത്തിന് അവസരം ഒരുക്കാൻ ഹജ്‌ജ്, ഉംറ മന്ത്രാലയം തീരുമാനിച്ചത്. പ്രാദേശിക, രാജ്യാന്തര യാത്രക്കാർ ഉൾപ്പടെയാണ് 20,000 പേർക്ക് അനുമതി നൽകുക.
കൂടാതെ പ്രവേശന വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും ഉംറ തീർഥാടനത്തിനായി രാജ്യത്തെത്താൻ സാധിക്കുക. ഒപ്പം തന്നെ വരും നാളുകളിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
അതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഉംറ തീർഥാടനത്തിന് രാജ്യത്തെത്താൻ അനുമതി നൽകിയിട്ടില്ല. ഇന്ത്യ ഉൾപ്പടെയുള്ള 13 രാജ്യങ്ങൾക്കാണ് സൗദി നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
Read also : കൊടകര കുഴൽപ്പണ കവർച്ചാ കേസ്; അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചു