റായ്‌പൂർ : ഛത്തീസ്ഗഢിൽ ഉണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി ഉയർന്നു. കൂടാതെ 31 സൈനികർക്ക് പരിക്കേറ്റതായാണ് വ്യക്‌തമാക്കുന്നത്. മാവോയിസ്‌റ്റ് ആക്രമണത്തെ തുടർന്ന് സുരക്ഷാ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 15ഓളം മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടതായും റിപ്പോർടുകൾ സൂചിപ്പിക്കുന്നുണ്ട്.
പരിക്കേറ്റ സൈനികരെ ബിജാപൂർ ആശുപത്രിയിലും, റായ്‌പൂർ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടാതെ ബിജാപൂർ വനമേഖലയിൽ നിലവിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ മാവോയിസ്‌റ്റുകൾക്കായി വ്യാപക തിരച്ചിൽ നടക്കുകയാണ്. കൊല്ലപ്പെട്ട ജവാൻമാരിൽ 14 പേർ ഡിസ്ട്രിക് റിസർവ്വ് ഗാർഡ് ഉദ്യോഗസ്‌ഥരാണ്. മാവോയിസ്‌റ്റുകളെ നേരിടാനുള്ള ഛത്തീസ്ഗഡ് പോലീസിന്റെ സേനയാണ് ഇത്. എട്ട് പേർ സിആർപിഎഫ് ജവാൻമാരാണ്.
ഇന്നലെയാണ് ചത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്‌റ്റ് ആക്രമണമുണ്ടായത്. സൈനികർ സഞ്ചരിച്ച ബസ് കുഴി ബോംബുവച്ച് മാവോയിസ്‌റ്റുകൾ തകർക്കുകയായിരുന്നു. 25 ജവാൻമാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പടെ അഞ്ച് സൈനികർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. കൂടാതെ 20 പേർക്ക് ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്‌തിരുന്നു. വനമേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ബർസൂർ-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്.
Read also : ‘മോദി നല്ല നടൻ’; പ്രധാനമന്ത്രിയുടെ ശരണം വിളിയിൽ പ്രതികരിച്ച് എകെ ആന്റണി