എറണാകുളം: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് സെക്യൂരിറ്റി ജീവനക്കാരൻ. മാഞ്ഞാലി മാട്ടുപുറം വലിയപറമ്പിൽ വീട്ടിൽ വിവി ലാലനാണ് കഴിഞ്ഞ ദിവസം ജോലി സ്‌ഥലത്തേക്കുള്ള യാത്രക്കിടെ റോഡിൽക്കിടന്ന് ഒരു പേഴ്‌സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോൾ അതിൽ നിന്നും 28,000 രൂപയും കിട്ടി.
ഇത്രയും പൈസ കണ്ട ലാലൻ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. ആളെ തിരിച്ചറിയാനുള്ള വിവരങ്ങളൊന്നും പേഴ്‌സിൽ ഉണ്ടായിരുന്നില്ല. പലരോടും ഈ വിവരം അറിയിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതിനിടെയാണ് മാട്ടുപുറം സ്വദേശിയുടെ പണം നഷ്‌ടപ്പെട്ട വിവരം പഞ്ചായത്ത് അംഗം എഎം അലി സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റു ചെയ്‌തത് കണ്ടത്. ഉടൻ തന്നെ ലാലൻ നാട്ടിലെ പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഉടമയ്‌ക്ക് പേഴ്‌സ് കൈമാറുകയും ചെയ്യുകയായിരുന്നു.
Most Read: ‘ഒമ്പത് പേർക്കും ഒരേ ജനന തീയതി’; അപൂർവ നേട്ടവുമായി ഒരു കുടുംബം