കാസർഗോഡ്: ജില്ലയിലെ മടിക്കൈ, അജാനൂർ, ആനന്ദാശ്രമം എന്നീ പിഎച്ച്‌സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇവിടങ്ങളിൽ ആറുമണിവരെ ചികിൽസാ സൗകര്യമുണ്ടാകും. കൂടുതൽ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭിക്കും. കെട്ടിടങ്ങളോട് കൂടി കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് കേന്ദ്രങ്ങളുടെ ഉൽഘാടനം നിർവഹിക്കുന്നത്.
കാരാക്കോട്, കാഞ്ഞിരപ്പൊയിൽ, മുണ്ടോട്ട്, എരിക്കുളം, ചാളക്കടവ്, അമ്പലത്തുകര, ഏച്ചിക്കാനം ഭാഗങ്ങളിലെ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് മടിക്കൈയിൽ ഉള്ളത്. കൂടുതൽ ചികിൽസക്ക് ജില്ല ആശുപത്രിയിലോ നീലേശ്വരം താലൂക്ക് ആശുപത്രിയിലോ സ്വകാര്യ ആശുപത്രികളിലോ പോകണമെന്ന സ്‌ഥിതി ആയിരുന്നു നിലവിൽ. കൂടുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വരുന്നതോട് കൂടി തൽസ്‌ഥിതി മാറും.
Read Also: സാധാരണക്കാരന് തിരിച്ചടി; ഇന്ധന വിലക്കൊപ്പം അവശ്യ സാധനങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വില