കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഒന്നും രണ്ടുംഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ച് വ്യാപക സംഘർഷമായിരുന്നു ബംഗാളിൽ നടന്നത്. വോട്ടെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലെ വിവിധ മേഖലകളിലും പാർട്ടി പ്രവർത്തകർ തമ്മിൽ ഇന്നലെ ഏറ്റുമുട്ടി. നിശബ്‌ദ പ്രചാരണ ദിവസം അവസാന വോട്ടും ഉറപ്പിക്കാൻ 31 മണ്ഡലങ്ങളിലും ശക്‌തമായ പ്രചാരണമാണ് രാഷ്‌ട്രീയ പാർട്ടികൾ നടത്തിയത്.
വോട്ടെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിൽ 29 എണ്ണവും തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. 205 സ്‌ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 78.5 വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തും.
Read also: മോക്ക് പോളിങ് അവസാനിച്ചു; ചില വോട്ടിങ് യന്ത്രങ്ങളിൽ തകരാർ