മലപ്പുറം: ജില്ലയിൽ കഴിഞ്ഞ വർഷം മോട്ടോർവാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ പിഴയായി ഈടാക്കിയത് 5.39 കോടി രൂപ. 26,814 കേസുകളാണ് ജില്ലയിൽ ആകെ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ നിന്നായി 5,39,97,324 രൂപയാണ് പിഴത്തുകയായി മോട്ടോർവാഹന വകുപ്പ് ഈടാക്കിയത്.
രജിസ്‌റ്റർ ചെയ്‌ത ആകെ കേസുകളിൽ 19,232 കേസുകൾ തീർപ്പാക്കി. 7,582 കേസുകളുടെ തുടർനടപടികൾ പുരോഗമിക്കുകയാണ്. 5,281 കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും ജില്ലാ എൻഫോഴ്സ്‌മെന്റ് ആർടിഒ സുരേഷ്‌കുമാർ അറിയിച്ചു. ഏറ്റവും കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തത് ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്‌തതിനാണ്.
ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്‌തതിന് 10,302 പേർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ നിന്നായി 51,51,000 രൂപയാണ് പിഴയായി ഈടാക്കിയത്. കൂടാതെ ഇൻഷുറൻസ് ഇല്ലാതെ വാഹനം നിരത്തിലിറക്കിയതിന് 4,380 കേസുകളിൽ നിന്നും 87,80,000 രൂപയും പിഴയായി ഈടാക്കി.
Read also: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; മൂന്നാം തരംഗമെന്ന് വിദഗ്‌ധർ