ഡെൽറ്റ; കോഴിക്കോട് ആരോഗ്യ പ്രവർത്തകരടക്കം 54 പേരിൽ; സാഹചര്യം അതീവ ഗുരുതരം

By News Desk, Malabar News
covid delta plus variant
Representational image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ ആശങ്ക ഉയർത്തി കോവിഡ് ഡെൽറ്റ വകഭേദം. ഇതുവരെ 54 പേരിലാണ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത് സ്‌ഥിരീകരിച്ചത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ വകഭേദം കണ്ടെത്തിയവരിൽ 8 ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. ഡെൽറ്റയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ പരിശോധന നടത്തും.

മെയ് 20 മുതൽ നടത്തിയ പരിശോധനയിലാണ് ജില്ലയിൽ ഡെൽറ്റ വകഭേദം റിപ്പോർട് ചെയ്‌തത്‌. ആരോഗ്യ പ്രവർത്തകർക്ക് അടക്കം രോഗം ബാധിച്ചത് സാഹചര്യത്തിന്റെ ഗൗരവം വ്യക്‌തമാക്കുന്നു. അടുത്ത മൂന്ന് ദിവസം കൂടുതൽ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഓരോ കേന്ദ്രങ്ങളിലും ഒരു ദിവസം 250 പേരിലാണ് പരിശോധന. രോഗം സ്‌ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരെ കൃത്യമായി നിരീക്ഷണത്തിലാക്കിയാണ് ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനം.

കഴിഞ്ഞ നാല് ദിവസമായി ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണ്. ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സാമൂഹിക അകലം ഉൾപ്പടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

Also Read: പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE