തിരുവനന്തപുരം: സംസ്‌ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ. തിരുവനന്തപുരം തൊട്ടുപിന്നാലെയുണ്ട്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയാകുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി.
ക്രിമിനൽ പശ്‌ചാത്തലമുള്ളവരെ കൃത്യമായി നിരീക്ഷിക്കാത്തതാണ് സംസ്‌ഥാനത്ത് ഗുണ്ടാ വിളയാട്ടം രൂക്ഷമാകാൻ കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് ഡിസംബർ അവസാനത്തോട് കൂടി ഗുണ്ടകൾക്കെതിരായ നടപടികൾ കർശനമാക്കാൻ ഡിജിപി നിർദ്ദേശം നൽകുകയും ചെയ്‌തു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ആറ് മാസത്തിനിടെ തുടർച്ചയായി മൂന്നോ നാലോ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇവർക്കെതിരെ കാപ്പ അടക്കമുള്ള നിയമങ്ങൾ നടപ്പാക്കാനാണ് തീരുമാനം. പത്തനംതിട്ടയിൽ 171. തിരുവനന്തപുരം റൂറലിൽ 76 ഗുണ്ടകളുമാണുളളത്. ഇവർക്കെതിരെ വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കും. കരുതൽ തടങ്കലിലേക്ക് മാറ്റുന്നതടക്കം പരിഗണനയിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Also Read: പ്രസവ ചികിൽസക്കിടെ യുവതിയുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ