ന്യൂഡെൽഹി: 5ജി നെറ്റ്‌വർക്ക് ലോകത്താകമാനം വ്യാപിപിപ്പിക്കാൻ നോക്കിയയുമായി കൈകോർത്ത് റിലയൻസ് ജിയോ. 170 കോടി ഡോളറിന്റെ കരാറിനാണ് ധാരണയായത്. നോക്കിയ കമ്പനിയുടെ ആസ്‌ഥാനമായ ഹെലൻസ്‌കിയിൽ വെച്ച് ഇന്ന് കരാറിൽ ഒപ്പുവെച്ചെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷത്തോടെ രാജ്യത്ത് വ്യാപകമായി 5ജി എത്തിക്കുകയാണ് ജിയോയുടെ ലക്ഷ്യം.
എച്ച്‌എസ്ബിസി, ജെപി മോർഗൻ, സിറ്റി ഗ്രൂപ്പ് തുടങ്ങിയ രാജ്യാന്തര ബാങ്കുകൾ ജിയോയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 700 മെഗാഹെർട്‌സ് ബാൻഡിലാണ് റിയലൻസിന്റെ 5ജി കേബിളുകൾ പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ നിലവിലുള്ള 4ജി സംവിധാനം വഴി 5ജി പ്രാവർത്തികമാക്കാൻ കഴിയില്ല. 2500 കോടി രൂപയാണ് 5ജി നെറ്റ്‌വർക്കിനായി ചിലവിടേണ്ടത്.
കഴിഞ്ഞ വർഷം 5ജി സ്‌പെക്‌ട്രം വാങ്ങിയതിലേക്കായി 1100 കോടിയും ബാക്കിവരുന്ന 1400 കോടി രൂപ അടുത്ത നാലു വർഷത്തേക്കുള്ള പ്രവർത്തന ചിലവിലേക്കും വിനിയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, 5ജി പ്രവർത്തനം വേഗത്തിലാക്കാൻ സ്വീഡനിലെ എറിക്‌സൺ കമ്പനിയുമായി ജിയോ 210 കോടി ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരുന്നു.
Most Read: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ