6 വര്‍ഷം 2 തൂണുകള്‍; ഒന്നരക്കോടി ചെലവ്

By News Desk, Malabar News
Malabar News_ cherupuzha bridge
Representation Image
Ajwa Travels

കണ്ണൂര്‍: ജില്ലയിലെ ചെറുപുഴയില്‍ പാലം നിര്‍മ്മിക്കാന്‍ ഒന്നരക്കോടി അനുവദിച്ചിട്ടും 6 വര്‍ഷം കൊണ്ട് പൂര്‍ത്തിയായത് 2 തൂണുകള്‍ മാത്രം. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മാണമാണ് 6 വര്‍ഷമായി പൂര്‍ത്തിയാകാത്തത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോഷി ജോസാണ് തേജസ്വിനി പുഴയുടെ കുറുകെ പാലം നിര്‍മ്മിക്കാന്‍ 2014- ല്‍ മുന്‍കൈ എടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പാലം പണിയുന്നതിന് ഒന്നര കോടി രൂപ അനുവദിച്ചത്. അന്ന് മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മിയാണ് പാലത്തിന്റെ നിര്‍മാണത്തിന് തുക അനുവദിച്ചത്.

ഓരോ മഴക്കാലത്തും വന്‍ തുക മുടക്കിയാണ് പുഴക്ക് കുറുകെ മുളപ്പാലം നിര്‍മിക്കുന്നത്. എന്നാല്‍ മഴക്കാലം കഴിയുമ്പോള്‍ ഇത് തകര്‍ന്ന നിലയിലാവും. കോളനിയില്‍ നിന്നുള്ളവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ മഴക്കാലത്ത് ഏക മാര്‍ഗം ഈ മുളപ്പാലമാണ്. ഇതിന് പരിഹാരം കാണാനാണ് കോളനി നിവാസികള്‍ പാലത്തിന്റെ ആവശ്യം മന്ത്രി പി.കെ ജയലക്ഷ്മിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 2014 മെയ് 31ന് കാനംവയലില്‍ നടന്ന പൊതുപരുപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി പാലം പണിയാന്‍ തുക അനുവദിച്ച് പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ പാലത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയപ്പോള്‍ തുക വര്‍ധിച്ചു. ഒന്നരക്കോടി രൂപകൊണ്ടു പാലം നിര്‍മിക്കാന്‍ ആവില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഓരോ കാരണങ്ങളാല്‍ പാലം പണി മുടങ്ങി. പിന്നീട് പുതിയ എസ്റ്റിമേറ്റ് തയാറാക്കി പാലം പണി പുനരാരംഭിച്ചെങ്കിലും മഴക്കാലം ആയപ്പോള്‍ വീണ്ടും പണി മുടങ്ങി. ഇതുകൂടാതെ പാലം പണിയാന്‍ ആവശ്യമായ സ്ഥലത്തെ ചൊല്ലിയും തര്‍ക്കം വന്നതോടെ പാലത്തിന്റെ നിര്‍മാണം നിലക്കുകയായിരുന്നു. 2 തൂണുകള്‍ മാത്രം പണിതു തീര്‍ത്ത പാലം പണി ഇനി തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ അടുത്ത മഴക്കാലത്തിന് മുന്‍പെങ്കിലും പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് കോളനിവാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE