ഓപ്പറേഷന്‍ പി ഹണ്ട്; ജില്ലയില്‍ നിരവധി ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍, 67 പേരെ പിടികൂടി

By Team Member, Malabar News
operation p hund
Representational image
Ajwa Travels

പാലക്കാട് : സംസ്‌ഥാനത്ത് സാമൂഹികമാദ്ധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നവരെ കണ്ടെത്താന്‍ കേരള പോലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടില്‍ ജില്ലയില്‍ നിന്ന് മാത്രം കുടുങ്ങിയത് 67 പേര്‍. സൈബര്‍ പോലീസിന്റെ കൂടി സഹായത്തോടെ സംസ്‌ഥാനവ്യാപകമായി നടത്തുന്ന പരിശോധനയാണ് ഓപ്പറേഷന്‍ പി ഹണ്ട്. ജില്ലയില്‍ പിടികൂടിയവരില്‍ 38 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 6 പേരെ അറസ്‌റ്റും ചെയ്‌തിട്ടുണ്ട്. അറസ്‌റ്റ് ചെയ്‌തവരില്‍ 2 പേരെ ഇന്റര്‍പോളിന്റെ നിര്‍ദേശപ്രകാരമാണ് അറസ്‌റ്റ് ചെയ്‌തത്.

ബാക്കിയുള്ളവരുടെ ഫോണുകളും ലാപ്‌ടോപ്പുകളും വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം ലഭിച്ച ശേഷം ഇവര്‍ക്കെതിരെയുള്ള നടപടികളെ കുറിച്ച് അന്തിമ തീരുമാനം എടുക്കും. ഇന്റര്‍പോള്‍, സൈബര്‍ ഡോം എന്നിവരില്‍ നിന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണു സംസ്‌ഥാനത്ത് കര്‍ശന പരിശോധന നടത്തിയത്. കൂടാതെ കുട്ടികളുടെ അശ്‌ളീല വീഡിയോയും ഫോട്ടോയും വെബ്‌സൈറ്റില്‍ തിരഞ്ഞ 17 പേരെ ഇന്റര്‍പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ നിലവില്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സംസ്‌ഥാനത്ത് നൂറിലധികം വരുന്ന വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളാണ് നിരീക്ഷണത്തിലുള്ളത്.

വെബ്സൈറ്റുകളില്‍ കുട്ടികളുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും തിരയുന്നവര്‍ക്കെതിരെയും, പങ്ക് വെക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരക്കാരെ പൊലീസിന് കണ്ടെത്താന്‍ സാധിക്കും. കൂടാതെ സ്‌ത്രീകളുടെയും, കുട്ടികളുടെയും നഗ്‌ന ചിത്രങ്ങള്‍ പങ്ക് വെക്കുന്നവര്‍ക്കെതിരെയും, കൈവശം വെക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ഡോം എഡിജിപി മനോജ് ഏബ്രഹാം വ്യക്‌തമാക്കി.

Read also : കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന തിരഞ്ഞെടുപ്പ്; ഹിതപരിശോധന ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE