വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് 19ന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. തിങ്കളാഴ്‌ച ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം കേന്ദ്രമന്ത്രി പങ്കുവെച്ചത്.

“വന്ദേ ഭാരത് മിഷൻ ലോകമെമ്പാടും പറന്നുയരുകയാണ്. 2020 മാർച്ച് 7 മുതൽ 67.7 ലക്ഷത്തിലധികം പേരെയാണ് നാട്ടിലെത്തിച്ചത്. മടക്കികൊണ്ടുവരുന്നതിനും അന്താരാഷ്‌ട്ര യാത്രകൾക്കും സുഗമമായ വഴിയൊരുക്കിയത് 27 എയർ ബബിളുകളാണ്. ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദൗത്യം,” കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്‌തു.

കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യങ്ങൾ വിമാന സർവീസുകൾ നിർത്തിവെച്ചതിന്റെ പശ്‌ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കുന്നതിനായി കേന്ദ്രം വന്ദേ ഭാരത് മിഷൻ ആരംഭിക്കുന്നത്. തുടക്കത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നീ വിമാന സർവീസുകളാണ് ഇതിൽ സുപ്രധാന പങ്കു വഹിച്ചിരുന്നത്. വിമാനമാർഗത്തിന് പുറമെ കപ്പൽമാർഗം വഴിയും വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യ തിരികെ എത്തിച്ചിരുന്നു.

Read also: ഷോപിയാനിൽ വീണ്ടും ഏറ്റുമുട്ടൽ; 3 തീവ്രവാദികളെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE