ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയുടെ സമയത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയിലും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്‌ഗർ യോജനയിലും പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതല്‍ ചിന്തിച്ചതെന്നും പദ്ധതിയുടെ ഗുണഭോക്‌താക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ വസ്‌തുക്കൾക്ക് പുറമേ എട്ട് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലോക്ക്ഡൗൺ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 20 കോടിയിലധികം സ്‍ത്രീകള്‍ക്ക് അവരുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ഏകദേശം 30,000 കോടി രൂപ നേരിട്ട് ലഭിച്ചുവെന്നും മോദി വ്യക്‌തമാക്കി.
മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ഗുണഭോക്‌താക്കളുമായുള്ള വീഡിയോ സംവാദത്തിൽ സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി. സൗജന്യ റേഷന്‍ ലഭിച്ചവരില്‍ മധ്യപ്രദേശില്‍ നിന്നുള്ള അഞ്ച് കോടി ജനങ്ങൾ ഉള്‍പ്പെടുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
Also Read: ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യക്ക് സ്വർണത്തിളക്കം; നേട്ടവുമായി നീരജ് ചോപ്ര