അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ഇന്ന് രാവിലെ അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. രൂപയില്‍ വ്യാപാരം ആരംഭിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവെക്കും. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ് തുറക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പിടും.
യുഎന്‍ കാലാവസ്‌ഥാ ഉച്ചകോടി കോപ് 28 ന്റെ നിയുക്‌ത അധ്യക്ഷന്‍ ഡോ.സുല്‍ത്താന്‍ അല്‍ ജാബറുമായും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. നയതന്ത്ര ദൗത്യ സംഘങ്ങളുമായി ചര്‍ച്ചയും വിവിധ ധാരണാപത്രങ്ങളുടെ ഒപ്പിടല്‍ എന്നിവയും നടക്കും. വൈകിട്ടോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനമാണിത്. അധികാരമേറ്റതിനു ശേഷമുള്ള മോദിയുടെ അഞ്ചാം യുഎഇ സന്ദര്‍ശനം കൂടിയാണിത്.
Kerala News: സെമിനാറിലേക്ക് ഇപി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ല; എംവി ഗോവിന്ദൻ