ന്യൂഡെൽഹി: രണ്ട് വര്‍ഷത്തിനിടെ സേനയില്‍ നിന്ന് വിരമിച്ച എല്ലാ ഡോക്ടര്‍മാരെയും കോവിഡ് കേന്ദ്രങ്ങളില്‍ വിന്യസിക്കുമെന്ന് സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. ഓരോ ഡോക്ടര്‍മാരെയും അവരുടെ വീടിനടുത്തുള്ള കേന്ദ്രങ്ങളിലാണ് വിന്യസിക്കുക.
കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ സായുധ സേന നടത്തിയ തയ്യാറെടുപ്പുകൾ ജനറല്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചു. സൈന്യത്തില്‍ ലഭ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുള്ള ആശുപത്രികളിലേക്ക് അയക്കുമെന്നും റാവത്ത് വ്യക്തമാക്കി .
സൈനിക ആസ്ഥാനത്തെ സ്റ്റാഫിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ ആശുപത്രികളില്‍ വിന്യസിക്കുമെന്ന് ജനറല്‍ റാവത്ത് പ്രധാനമന്ത്രിയോട് പറഞ്ഞു. സൈന്യം ധാരാളം മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും സാധ്യമായ ഇടങ്ങളിലെല്ലാം പൗരൻമാര്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് രോഗികൾ വര്‍ധിച്ചതോടെ രാജ്യത്ത് പല ഇടങ്ങളിലും ആരോഗ്യ സംവിധാനങ്ങൾ തകര്‍ച്ചയുടെ വക്കിലാണ്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളില്‍ ആശുപത്രി കിടക്കകള്‍, മരുന്നുകള്‍, മെഡിക്കല്‍ ഓക്സിജന്‍ എന്നിവയുടെ കടുത്ത ക്ഷാമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Read also: സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണം; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്