പാലക്കാട്: ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറക്കാനാകില്ലെന്ന് സ്വകാര്യ ലാബുകൾ. പാലക്കാട്ടെ സ്വകാര്യ ലാബുകൾ പരിശോധന നിർത്തിവെച്ചു. മറ്റ് ജില്ലകളിലെ ലാബുകളും പരിശോധന നിർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
സംസ്‌ഥാനത്തൊട്ടാകെ ആർടിപിസിആർ പരിശോധന നിർത്തി വെക്കാനും സ്വകാര്യ ലാബുകളുടെ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 1700 രൂപയിൽ നിന്ന് കുറക്കാനാകില്ലെന്നും ലാബുടമകൾ പറയുന്നു. ആർടിപിസിആർ നിരക്ക് 1500 രൂപയായെങ്കിലും വർധിപ്പിച്ചാൽ മാത്രമേ പരിശോധനയുമായി മുന്നോട്ട് പോവുകയുള്ളൂ എന്ന നിലപാടിലാണ് ലാബുടമകൾ.
ഗർഭിണികൾ, വിദേശത്തേക്ക് പോകുന്നവർ തുടങ്ങി ആർടിപിസിആർ ഫലം പെട്ടെന്ന് വേണ്ട ആളുകളെ സംബന്ധിച്ച് സ്വകാര്യ ലാബുകളുടെ നടപടി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. സംസ്‌ഥാനതലത്തിൽ തന്നെ ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം. സർക്കാർ യാതൊരു ചർച്ചകളും നടത്താതെയാണ് വിലക്കുറവ് ഏർപ്പെടുത്തിയതെന്ന് ലാബുകളുടെ സംഘടനയുടെ പരാതിപ്പെട്ടു.
1500 രൂപയായെങ്കിലും ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്നും സംഘടനാ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, എറണാകുളം ജില്ലയിൽ പരിശോധന 500 രൂപ നിരക്കിൽ തന്നെയാണ് നടക്കുന്നത്.
Also Read: തിരുവനന്തപുരത്ത് വാക്‌സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു