ഇരിട്ടി: കണ്ണൂർ ഇരിട്ടി മഞ്ചേരിപ്പറമ്പ് പുഴയോരത്ത് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് മട്ടന്നൂര്‍ റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ബി അനു ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രവും വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും കണ്ടെത്തി നശിപ്പിച്ചത്.
ലോക്ക്‌ഡൗൺ ആയതോടെ ജില്ലയിൽ വ്യാജവാറ്റ് സംഘം സജീവമാണ്. കഴിഞ്ഞ ദിവസം പാത്തൻപാറ, പാറമൊട്ട, മൈലംപെട്ടി കോളനി, തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പാറമൊട്ട-മൈലംപെട്ടി കോളനി റോഡിൽ കലുങ്കിന്റെ സമീപം തോട്ടുചാലിൽ പ്രവർത്തിച്ചു വന്ന വലിയ വാറ്റു സാങ്കേതം കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ഏതാണ്ട് 180 ലിറ്റർ വാഷ് അധികൃതർ പിടികൂടി.
പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരുന്നതായി ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ ബഷീര്‍ പിലാട്ട്, അനില്‍ കുമാര്‍ പികെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരികൃഷണന്‍ കെസി, മധു പികെ, റിജു എകെ, ശ്രീനാഥ് പി, ശ്രീനിവാസന്‍ പിവി, പ്രജില്‍ സിവി, ഡ്രൈവര്‍ കേശവന്‍ ടിഎം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Read also: വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ്; മട്ടന്നൂരിൽ ഗൃഹനാഥന്‍ അറസ്‌റ്റില്‍