ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്‌ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.
കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരിൽ സ്‌ഥിര നിക്ഷേമായി ബാങ്കിൽ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ് മുതല്‍ 23 വയസ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്‍കും. ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്‌തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ് പൂര്‍ത്തിയാവുമ്പോള്‍ നല്‍കും.
10 വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഫീസ്, യൂണിഫോം, പുസ്‌തകങ്ങൾ തുടങ്ങിയവയുടെ എല്ലാം ചെലവ് പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് നൽകും.
10 വയസിന് മുകളിലുള്ള കുട്ടിയാണെങ്കിൽ സൈനിക് സ്‌കൂൾ, നവോദയ തുടങ്ങിയ റെസിഡൻഷ്യൽ സ്‌കൂളുകളിൽ പഠിപ്പിക്കും. മറ്റേതെങ്കിലും രക്ഷിതാവുണ്ടെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ ചേർന്ന് പഠിക്കാം. ചെലവ് സർക്കാർ വഹിക്കും.
ഇത്തരം കുട്ടികളുടെ ഇന്ത്യയ്‌ക്കുള്ളിൽ തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്‌പ ലഭ്യമാക്കാൻ സഹായിക്കും. പലിശ പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് നൽകും. ട്യൂഷൻ ഫീസിനായി സ്‌കോളർഷിപ്പുകൾ ലഭ്യമാക്കും. ആയുഷ്‌മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 18 വയസ് വരെ കുട്ടികള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ഏർപ്പെടുത്തും.
Kerala News: പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി