മലപ്പുറം : ജില്ലയിലെ പൊന്നാനി കോളിൽ വേനൽ മഴയെ തുടർന്ന് നശിച്ചത് 2 കോടി രൂപയുടെ നെല്ല്. ജില്ലയിലെ 5 പഞ്ചായത്തുകളിലാണ് ഇത്രയധികം രൂപയുടെ കൃഷിനാശം ഉണ്ടായത്. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിലെ 12 പാടശേഖരങ്ങളിലാണ് കൃഷിനാശം.
കഴിഞ്ഞ മെയ് 13ആം തീയതി മുതൽ പെയ്‌ത ശക്‌തമായ വേനൽ മഴയിലാണ് കൊയ്‌തെടുക്കാൻ പോലും കഴിയാത്ത വിധത്തിൽ നെല്ല് നശിച്ചത്. ഏകദേശം 500 ഏക്കറിൽ നെല്ല് നശിച്ചതായാണ് കൃഷി വകുപ്പിന്റെ കണ്ടെത്തൽ. നിലം ഒരുക്കിയത് മുതൽ വിളവ് വരെയായി ഇവിടെ 2 കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കിയിട്ടുള്ളത്.
കൂടാതെ പൊന്നാനി കോളിലെ മറ്റ് പഞ്ചായത്തുകളിലായി 300 ഏക്കറിലെ നെൽകൃഷി മഴയിൽ നശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൊയ്‌തെടുക്കാൻ കഴിയാതെ വന്ന 800 ഏക്കറിൽ 4 കോടി രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തൽ. കൂടാതെ നടപടികൾ ഉടൻ തന്നെ പൂർത്തിയാക്കി ഇൻഷുറൻസ് പരിരക്ഷയുള്ള കർഷകർക്ക് മതിയായ നഷ്‌ട പരിഹാരം നൽകാനാണ് അധികൃതരുടെ തീരുമാനം.
Read also : മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; പരാതി നൽകി