കവരത്തി: രാജ്യദ്രോഹ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കവരത്തിയിൽ എത്തിയാൽ അറസ്‌റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹരജിയിൽ പറയുന്നു. ഹരജി നാളെ പരിഗണിക്കും.
ബിജെപി ലക്ഷദ്വീപ് പ്രസിഡണ്ട് അബ്‌ദുൾ ഖാദർ ഹാജി സമർപ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഐഷ സുൽത്താനക്ക് എതിരെ കവരത്തി പോലീസ് രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ബയോവെപ്പൺ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അതേസമയം, വിഷയത്തിൽ ഐഷ സുൽത്താനക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Read also: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി