ജനീവ: സ്വിറ്റ്സർലാൻഡിലെ ആൽപ്സ് പർവതനിരകളിൽ ചെറുവിമാനവും ഗ്ളൈഡറും തകർന്നു വീണു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന നാല് പേരും ഗ്ളൈഡറിന്റെ പൈലറ്റുമാണ് മരിച്ചത്. രണ്ട് അപകടങ്ങളും തമ്മിൽ ബന്ധമുള്ളതായി സംശയിക്കുന്നു എന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
പൈലറ്റും ഒരു കുട്ടിഉൾപ്പടെ മൂന്ന് യാത്രക്കാരുമായിരുന്നു ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. കിഴക്കൻ സ്വിറ്റ്സർലൻഡിലെ പിസ് നീർ പർവതത്തിലാണ് വിമാനം തകർന്നുവീണത്. വിമാനം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഗ്ളൈഡർ തകർന്നുവീണത്.
നേരത്തെ തന്നെ അപകടത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നുവെങ്കിലും കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്.
Read also: കാറ്റും പേമാരിയും; പാകിസ്ഥാനിൽ പത്തിലേറെ പേർ മരണപ്പെട്ടു