ലാഹോര്‍: കനത്ത മഴയിലും കാറ്റിലും പാകിസ്‌ഥാനിലെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെ പേര്‍ മരണപ്പെട്ടു. ഖൈബര്‍ പഖ്‌തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്‌ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരുമാണ് മരണപ്പെട്ടത്.
ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ വിവരം അനുസരിച്ച് ഖൈബര്‍ പഖ്‌തുംഖ്വാ പ്രദേശത്ത് ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം ഇവിടെ മരിച്ചവരില്‍ നാലു പേര്‍ മന്‍സെഹ്റയിലും ഒരാള്‍ തൊര്‍ഗാര്‍ പ്രദേശത്തുനിന്നും ഉള്ളതാണ്.
ഫൈസലാബാദിലെ ഫാക്‌ടറിയുടെ മതിൽ തകർന്നുവീണ് രണ്ട് ബൈക്ക് യാത്രക്കാര്‍ മരണപ്പെട്ടു. ബലൂചിസ്‌ഥാനില്‍ ഒരു വനിത അടക്കം മൂന്ന് പേരാണ് ഇടിമിന്നലേറ്റു മരിച്ചത്. കനത്ത മഴയില്‍ സമീപത്തെ നദികളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ബലൂചിസ്‌ഥാനിലെ ബര്‍ഖാന്‍ മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ആശയ വിനിമയോപാധികൾ എല്ലാം തകര്‍ന്ന ഇവിടുത്തെ ജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനും കഴിയാത്ത നിലയാണ്.
Read Also: രാജ്യദ്രോഹ കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി ഐഷ സുൽത്താന