പാലക്കാട്: പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സേവന ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആശുപത്രി പ്രതികരിച്ചു.
കുടുംബാംഗങ്ങളുടെ അഭ്യർഥന പ്രകാരമാണ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കാൻ അനുമതി നൽകിയത്. ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് മുഖത്തെ മുറിവുകൾ കെട്ടിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി എംഡി സിപി അബ്ദുൽ ഖാദറിന്റേതാണ് പ്രതികരണം.
അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡിഎംഒ കെപി റീത്ത വ്യക്തമാക്കി. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് . ആരോഗ്യമന്ത്രിക്ക് ഉടൻ റിപ്പോർട് സമർപ്പിക്കുമെന്നും ഡിഎംഒ കെപി റീത്ത പറഞ്ഞു.
ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി(65)യുടെ മൃതദേഹമാണ് എലി കരണ്ടത്. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ച് മുറിച്ച നിലയിലായിരുന്നു.
Also Read: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് മൂല്യനിര്‍ണയം; മാര്‍ഗരേഖയായി