പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കരണ്ടു; പരാതിയുമായി ബന്ധുക്കൾ

By Team Member, Malabar News
Representational image
Ajwa Travels

പാലക്കാട് : ജില്ലയിലെ പട്ടാമ്പിയിലുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. പട്ടാമ്പിയിലുള്ള സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടിയ നിലയിൽ കണ്ടെത്തി. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി(65)യുടെ മൃതദേഹം എലി കരണ്ടിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണുള്ളത്. ഇതിനെ തുടർന്നാണ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്.

കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ ഇതുവരെ കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെന്നാണ് സുന്ദരിയുടെ ബന്ധുക്കൾ വ്യക്‌തമാക്കുന്നത്‌. ഈ സാഹചര്യത്തിൽ പരാതിയുമായി പോലീസിൽ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Read also : ദീർഘകാല കാത്തിരിപ്പിന് വിരാമം; തടിയൻവളപ്പ് പാലം പണി അവസാന ഘട്ടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE