കാസർഗോഡ്: കോടോംബേളൂർ പഞ്ചായത്തിലെ തടിയൻവളപ്പ് പുഴക്ക് കുറുകെ നിർമിച്ച പാലം ഉൽഘാടനത്തിന് സജ്‌ജമായി. ഇതോടെ എരുമങ്ങളം, താന്നിയാടി നിവാസികളുടെ ദീർഘകാല കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
കാസർഗോഡ് വികസന പാക്കേജിൽ 2.75 കോടി രൂപ ചെലവഴിച്ചാണ് പാലം പണിതത്. എരുമങ്ങളം, താന്നിയാടി റോഡിൽ മുൻപുണ്ടായിരുന്ന ഉപയോഗശൂന്യമായിരുന്ന വീതികുറഞ്ഞ വിസിബി കം ബ്രിഡ്‌ജിന് പകരമായി ഒരുപാലം നിർമിക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പാലത്തിന്റെ മിനുക്കുപണികൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. 21.56 മീറ്ററിൽ ഒറ്റ സ്‍പാനിലാണ് പാലം പണിതത്. 7.5 മീറ്റർ വീതിയുള്ള ഗതാഗതസൗകര്യവും ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടിയാണ് പാലം നിർമിച്ചത്.
Read also: തണുത്ത് വിറച്ച് നായ്‌ക്കുട്ടികൾ; കരുതലിന്റെ തണലേകി പാലക്കാട് എംപി