ഏറ്റുമുട്ടല്‍ വ്യാജം; സൈനികര്‍ക്കെതിരെ നടപടിക്ക് സാധ്യത

By Syndicated , Malabar News
Army_Malabar news
Representational image
Ajwa Travels

ശ്രീനഗര്‍: ജമ്മു-കശ്‍മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ മരിച്ച യുവാക്കള്‍ തീവ്രവാദികള്‍ അല്ലെന്ന് ഇന്ത്യന്‍ സൈന്യം. വിവാദ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ കുറ്റം ചുമത്തിയെന്നും, സൈനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു.

ജോലി ആവശ്യത്തിനായി ഷോപ്പിയാനില്‍ പോയ യുവാക്കളെ സൈന്യം തീവ്രവാദകളെന്ന പേരില്‍ കൊലപ്പെടുത്തി എന്നാരോപിച്ച് കുടുംബാംഗങ്ങളും പ്രദേശവാസികളും നല്‍കിയ പരാതിയിലാണ് നടപടി. രജൗരി സ്വദേശികളായ ഇംതിയാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് ഇബ്രാര്‍ എന്നിവരാണ് ജൂലൈയില്‍ ഷോപ്പിയാനില്‍ വച്ച് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട മൂന്ന് പേരുടെയും കുടുംബം ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് അവകാശപ്പെട്ടിരുന്നു. യുവാക്കള്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടലിനെതിരെ അന്തരാഷട്ര അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE