ചെന്നൈ: മദ്രാസ് ഐഐടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു. നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്നാണ് ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ വിപിന്‍ പി ജോലി രാജിവെച്ചത്. 2019ൽ ജോലിയില്‍ പ്രവേശിച്ചത് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു. രാജിവെക്കുന്നതിനുള്ള പ്രധാന കാരണം ഇതു തന്നെയാണെന്നും രാജിക്കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
”അധികാര സ്‌ഥാനങ്ങളിൽ ഉണ്ടായിരുന്ന വ്യക്‌തികളില്‍ നിന്നാണ് വിവേചനം നേരിട്ടത്. വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകളുള്ളവരും വ്യത്യസ്‌ത ജെന്‍ഡറില്‍ പെട്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിവേചനം നേരിട്ട നിരവധി സംഭവങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്”- വിപിന്റെ രാജിക്കത്തില്‍ പറയുന്നു. അധ്യാപകന്റെ രാജിയെ കുറിച്ച് പ്രതികരിക്കാന്‍ മദ്രാസ് ഐഐടി അധികൃതർ തയ്യാറായിട്ടില്ല.
Read also: സുനന്ദ പുഷ്‌കറിന്റെ മരണം; ഡെൽഹി കോടതി ഇന്ന് വിധി പറയും