ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമെന്ന കേസിൽ ഡെൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്. ആത്‌മഹത്യ പ്രേരണക്കോ കൊലപാതകത്തിനോ എംപിക്ക് മേൽ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം.
അതേസമയം, സുനന്ദയുടെ മരണം ആത്‌മഹത്യയായിട്ടോ, കൊലപാതകമായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടത് എന്നാണ് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ കോടതിയെ അറിയിച്ചത്. 2014 ജനുവരി പതിനേഴിനാണ് ഡെൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Read also: ജമ്മു കശ്‌മീർ; സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടല്‍ തുടരുന്നു