കാസർഗോഡ്: ശക്തമായ മഴയിൽ പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇതോടെ പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. വാരിക്കാട്ടെ അലിയുമ്മ, അബ്ദുൾ റഹ്മാൻ, അസീന എന്നിവരുടെ വീടുകളിലാണ് വെള്ളം കയറുന്നത്.
തോടിന്റെ സംരക്ഷണ ഭിത്തി കാലങ്ങളായി പലയിടത്തും തകർന്ന് കിടക്കുകയായിരുന്നു. നിലവിൽ മൂന്ന് വീടുകൾക്ക് മുന്നിലെ ഭിത്തി പൂർണമായി തകർന്നു. മണൽച്ചാക്കുകൾ നിറച്ച് വെച്ചാണ് വെള്ളം കുത്തി ഒഴുകിയെത്തുന്നത് തടയുന്നത്. എന്നാൽ മഴ ശക്തി പ്രാപിച്ചതോടെ മണൽച്ചാക്കും കടന്ന് വെള്ളം വീടുകളിലേക്ക് കയറുകയാണ്. എല്ലാ വർഷവും ഇത്തരത്തിൽ ഇവിടെ വെള്ളം കയറാറുണ്ട്. വീടിന് മുന്നിൽ 30 മീറ്ററോളം ഭാഗത്ത് കര കെട്ടി ഉയർത്തണം എന്നാണ് ഇവരുടെ ആവശ്യം.
Read Also: രാഷ്ട്രീയ പ്രവേശനമില്ല; രജനി മക്കള് മൺട്രം പിരിച്ചുവിട്ടു