പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു; മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

By Trainee Reporter, Malabar News
kasargod local news
Representational Image
Ajwa Travels

കാസർഗോഡ്: ശക്‌തമായ മഴയിൽ പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇതോടെ പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. വാരിക്കാട്ടെ അലിയുമ്മ, അബ്‌ദുൾ റഹ്‌മാൻ, അസീന എന്നിവരുടെ വീടുകളിലാണ് വെള്ളം കയറുന്നത്.

തോടിന്റെ സംരക്ഷണ ഭിത്തി കാലങ്ങളായി പലയിടത്തും തകർന്ന് കിടക്കുകയായിരുന്നു. നിലവിൽ മൂന്ന് വീടുകൾക്ക് മുന്നിലെ  ഭിത്തി പൂർണമായി തകർന്നു. മണൽച്ചാക്കുകൾ നിറച്ച് വെച്ചാണ് വെള്ളം കുത്തി ഒഴുകിയെത്തുന്നത് തടയുന്നത്. എന്നാൽ മഴ ശക്‌തി പ്രാപിച്ചതോടെ മണൽച്ചാക്കും കടന്ന് വെള്ളം വീടുകളിലേക്ക് കയറുകയാണ്. എല്ലാ വർഷവും ഇത്തരത്തിൽ ഇവിടെ വെള്ളം കയറാറുണ്ട്. വീടിന് മുന്നിൽ 30 മീറ്ററോളം ഭാഗത്ത് കര കെട്ടി ഉയർത്തണം എന്നാണ് ഇവരുടെ ആവശ്യം.

Read Also: രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE