കൊച്ചി: വത്തിക്കാന്‍ ഉത്തരവിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് വാദിക്കുമെന്ന് അറിയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. അഭിഭാഷകര്‍ വിസമ്മതിച്ചതിനാലാണ് താന്‍ നേരിട്ട് കേസ് വാദിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
’39 വര്‍ഷമായി താന്‍ മഠത്തില്‍ കഴിയുകയാണ്. ഇതുവരെ സഭാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. നീതി പീഠത്തില്‍ വിശ്വാസമുള്ളത് കൊണ്ടാണ് കേസില്‍ സ്വയം വാദിക്കുന്നത്; ലൂസി കളപ്പുര വ്യക്തമാക്കി.
സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയില്‍ ഇന്ന് വാദം നടക്കുക.
സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ വത്തിക്കാൻ സഭാ കോടതി തള്ളിയിരുന്നു. കൂടാതെ ഇവരെ പുറത്താക്കിയ നടപടി കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
വത്തിക്കാൻ ഉത്തരവ് പ്രകാരം സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു.
2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.
Most Read: മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ല; വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കെ സുധാകരൻ