കൊച്ചി: വത്തിക്കാൻ ഉത്തരവ് പ്രകാരം സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. സിസ്‌റ്റർ ലൂസി കളപ്പുര നൽകിയ ഹരജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം.
സിസ്‌റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ വത്തിക്കാൻ സഭാ കോടതി തള്ളിയിരുന്നു. കൂടാതെ ഇവരെ പുറത്താക്കിയ നടപടി കോടതി ശരിവെക്കുകയും ചെയ്‌തിരുന്നു.
അതേസമയം തന്റെ ഭാഗം വിശദീകരിക്കാൻ ഹൈക്കോടതി ലൂസി കളപ്പുരയ്‌ക്ക് സമയം നൽകിയിട്ടുണ്ട്. കോൺവെന്റിൽ നിന്ന് പുറത്താക്കുന്നതിനെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി നൽകിയ ഹരജിയിലാണ് നടപടി. തന്റെ സ്വാതന്ത്ര്യത്തിൽ മദർ സുപ്പീരിയർ ഇടപെടുന്നത് വിലക്കണമെന്നും ഇവർ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്‌താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.
Most Read: സ്‌പുട്‌നിക് ലൈറ്റ്; പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി ഇല്ല