ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി. മാദ്ധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരാണ് ഹരജി സമർപ്പിച്ചത്. സംഭവത്തിൽ സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹരജിയാണിത്. നേരത്തെ പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെയും എതിര് കക്ഷിയാക്കിയാണ് ശർമ ഹരജി നല്‍കിയിരുന്നത്.
അതേസമയം പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ഇരയായ കൂടുതൽ പേരുടെ വിവരങ്ങൾ ഇന്ന് പുറത്തു വിട്ടേക്കും. റോ, കരസേന, ബിഎസ്എഫ്, ഇഡി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ ചോർത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Read Also: ലക്ഷദ്വീപ് ഭരണ പരിഷ്കാരം; വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും