മലപ്പുറം: ജില്ലയിലെ ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ 15കാരനായ മുഹമ്മദ് സൗഹാനെ കാണാതായിട്ട് ഒരാഴ്‌ച. ഇതുവരെ കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏഴു ദിവസമായി സൗഹാനുവേണ്ടി നാട്ടുകാരായ നൂറുകണക്കിന് പേർ നടത്തിവന്ന തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. തുടര്‍ച്ചയായ ഏഴ് ദിവസം സൗഹാന് വേണ്ടി വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്ന വനപ്രദേശത്തും തിരച്ചിൽ നടത്തിയ ശേഷവും പ്രയോജനം ഇല്ലാതായതോടെയാണ് നാട്ടുകാര്‍ ഇത് അവസാനിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച രാവിലെ വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്.
എന്നാല്‍ വനത്തില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെ സൗഹാന്റെ തിരോധാനത്തില്‍ ദുരൂഹത ഉറപ്പിക്കുകയാണ്. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്‌ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
Most Read: അന്തര്‍ സംസ്‌ഥാന മോഷ്‌ടാക്കളെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി







































