വാഷിംഗ്‌ടൺ: താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇനി രക്ഷപ്പെടുത്താൻ ഉള്ളത് 5400ഓളം പൗരൻമാരെയെന്ന് യുഎസ്. ഇതുവരെ 1,11,000 പേരെ രക്ഷപ്പെടുത്തി. രക്ഷാദൗത്യം അവസാന നിമിഷം വരെ തുടരുമെന്നും യുഎസ് വ്യക്‌തമാക്കി.
അതേസമയം, കാബൂൾ വിമാനത്താവളത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കൻ സൈനികരുമുണ്ട്. 10 വർഷത്തിനിടെ അമേരിക്കക്ക് അഫ്‌ഗാനിൽ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്‌ടമാണിത്. സൈനികരുടെ മരണത്തിൽ മാദ്ധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതക്ക് പകരം ചോദിക്കും എന്നായിരുന്നു.
ഇത് അമേരിക്ക മറക്കില്ലെന്ന് പറഞ്ഞ ബൈഡൻ പക്ഷെ, കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം നടത്തിയ ഖൊറാസാൻ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർക്ക് എന്ത് തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്‌തമാക്കിയിട്ടില്ല.
Most Read: മൈസൂരിലെ കൂട്ടബലാൽസംഗം; അന്വേഷണം മലയാളി വിദ്യാർഥികളിലേക്ക്