അഫ്‌ഗാനിൽ നിന്ന് ഇനി തിരിച്ചെത്തിക്കാനുള്ളത് 5400 ഓളം പൗരൻമാരെ; യുഎസ്

By Desk Reporter, Malabar News
US-Rescue-in-Afgan
Representational Image
Ajwa Travels

വാഷിംഗ്‌ടൺ: താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇനി രക്ഷപ്പെടുത്താൻ ഉള്ളത് 5400ഓളം പൗരൻമാരെയെന്ന് യുഎസ്. ഇതുവരെ 1,11,000 പേരെ രക്ഷപ്പെടുത്തി. രക്ഷാദൗത്യം അവസാന നിമിഷം വരെ തുടരുമെന്നും യുഎസ് വ്യക്‌തമാക്കി.

അതേസമയം, കാബൂൾ വിമാനത്താവളത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കൻ സൈനികരുമുണ്ട്. 10 വർഷത്തിനിടെ അമേരിക്കക്ക് അഫ്‌ഗാനിൽ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്‌ടമാണിത്. സൈനികരുടെ മരണത്തിൽ മാദ്ധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതക്ക് പകരം ചോദിക്കും എന്നായിരുന്നു.

ഇത് അമേരിക്ക മറക്കില്ലെന്ന് പറഞ്ഞ ബൈഡൻ പക്ഷെ, കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം നടത്തിയ ഖൊറാസാൻ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർക്ക് എന്ത് തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്‌തമാക്കിയിട്ടില്ല.

Most Read:  മൈസൂരിലെ കൂട്ടബലാൽസംഗം; അന്വേഷണം മലയാളി വിദ്യാർഥികളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE