ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം മലയാളി വിദ്യാർഥികളിലേക്ക്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൈസൂരിലെ മലയാളി വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്ന സൂചന പോലീസിന് ലഭിച്ചത്. മൈസൂർ സർവകലാശാലയിലെ മൂന്നു മലയാളി വിദ്യാര്‍ഥികളിലേക്കും ഒരു തമിഴ്‌നാട് സ്വദേശിയിലേക്കുമാണ് കേസ് അന്വേഷണം എത്തി നിൽക്കുന്നതെന്ന് സോണല്‍ ഐജി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവദിവസം വൈകിട്ട് ആറര മുതല്‍ എട്ടര വരെ ഇവരുടെ ഫോണ്‍ ചാമുണ്ഡിഹില്‍സിലെ ടവറിന് കീഴിലായിരുന്നു. പിന്നീട് സർവകലാശാല സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് കണ്ടെത്തി. ഇതിന് ശേഷം നാലു പേരുടെയും ഫോണ്‍ ഓഫാകുകയായിരുന്നു. സംഭവത്തിന് പിറ്റേ ദിവസം ഈ നാലു വിദ്യാര്‍ഥികളും കോളേജില്‍ എത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഹോസ്‌റ്റലിലും ഇവര്‍ എത്തിയിട്ടില്ലെന്ന് സഹപാഠികള്‍ പോലീസിന് മൊഴി നൽകി. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പോലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് ഐജി പറഞ്ഞു. കൂടുതല്‍ വിവരം ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അറസ്‌റ്റ് ഉടനുണ്ടാകുമെന്നും ഐജി അറിയിച്ചു.
ഓഗസ്‌റ്റ് 25നായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടിയാണ് കൂട്ടബലാൽസംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്.
Most Read: കർഷകസമരം; ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് സംയുക്‌ത കിസാൻ മോർച്ച