തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും തോക്കുകൾ പരിശോധിച്ച് ലൈസൻസ് ഉറപ്പുവരുത്താൻ നിർദ്ദേശം. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്‌ഥരുടെ കയ്യിലുള്ള ആയുധങ്ങൾ പോലീസ് പരിശോധിച്ച് ഇവ വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്‌ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്‌ഥാപനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്‌ഥരായി നിയമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. എടിഎം, ധനകാര്യ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്‌ഥരുടെ കൈവശമുള്ള ആയുധങ്ങളാണ് പരിശോധിക്കുക.
ഈ ഉദ്യോഗസ്‌ഥരുടെ തോക്കുകളുടെ ലൈസൻസ് പരിശോധിക്കാനായി പ്രത്യേക പരിശോധനയും നടത്തും. വ്യാജമെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Also Read: കെഎസ്ആര്‍ടിസി സ്‌റ്റാൻഡിലെ മദ്യവില്‍പ്പന മന്ത്രിയുടെ വ്യാമോഹം; കെസിബിസി