കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിപ പരിശോധനയ്ക്കായി സജ്ജീകരിച്ച പ്രത്യേക വിഭാഗം ഇന്ന് പ്രവർത്തനം തുടങ്ങും. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം എത്തി ലാബിൽ സംവിധാനം ഒരുക്കും. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ഡിപ്പാർട്മെന്റിന് കീഴിലാണ് നിപ പരിശോധനയ്ക്കായി പ്രത്യേക ലാബ് സംവിധാനം ഒരുക്കിയത്. വൈറസിന്റെ സാമ്പിൾ ശേഖരിക്കാനും പരിശോധന നടത്താനുമുള്ള പ്രത്യേക സുരക്ഷയുള്ള ബയോസേഫ്റ്റി ലെവൽ ത്രീ ലാബ് സൗകര്യമാണ് ഓർക്കുന്നത്.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരുടെ സാമ്പിൾ മാത്രമാകും ഇവിടെ നിന്ന് പരിശോധിക്കുക. കൂടാതെ, ട്രൂനാട്ട് പരിശോധനയും നടത്തും. മൈക്രോ ബയോളജി വിഭാഗത്തിന് മുകളിലെ നിലയിലാണ് പ്രത്യേക ലാബ് ഒരുക്കുന്നത്. പുണെയിൽ നിന്നുള്ള ഏഴംഗ വിദഗ്ധ സംഘമാണ് ഇവിടെ എത്തുക. ഇവർ മൈക്രോബയോളജി വിഭാഗത്തിൽ ഉള്ളവർക്ക് സ്രവ ശേഖരണം, പരിശോധന തുടങ്ങിയവയിൽ പരിശോധന നൽകും. അതേസമയം, രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ പുണെയിലേക്ക് അയക്കും.
കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ഡിപ്പാർട്മെന്റിന് കീഴിൽ വൈറോളജി ലാബുണ്ട്. കോവിഡ് ഉൾപ്പടെയുള്ള രോഗങ്ങൾ പരിശോധിക്കാൻ സൗകര്യം ഉണെങ്കിലും നിപ പരിശോധനാ സംവിധാനം ഇല്ല. 2018ൽ നിപ റിപ്പോർട് ചെയ്ത സമയം മുതൽ ഇതിനുള്ള നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയിരുന്നില്ല.
Read Also: കെജി മാരാരുടെ സ്മൃതി മന്ദിരത്തിന് മുന്നിൽ നായയെ കത്തിച്ചു; ഗൂഢാലോചന ആരോപിച്ച് ബിജെപി