കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയിൻമേല് വാദം പൂര്‍ത്തിയായി. ഈ മാസം 10ന് ഹൈക്കോടതി വിധി പറയും.
കേസ് അന്വേഷണം പൂര്‍ത്തിയാക്കി, കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനിയും തടവില്‍ പാര്‍പ്പിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
കഴിഞ്ഞ 105 ദിവസമായി ജയിലിലാണെന്നും സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ, നിലവിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോലുമല്ലാത്ത തനിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും കിരണ്‍ കുമാർ വാദിച്ചു.
അതേസമയം പ്രോസിക്യൂഷന് ഡയറക്ടർ ജനറല്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. പ്രതിക്കെതിരെ മൊഴികളും ഡോക്യുമെന്ററി തെളിവുകളുമുണ്ടെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.
Most Read: സ്കൂൾ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കണം; പി സതീദേവി