ലഖ്നൗ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേത് ‘റെഡ് കാർപറ്റ് അറസ്റ്റ്’ ആണെന്ന് ടിക്കായത്ത് ആരോപിച്ചു.
ആശിഷ് മിശ്രയുടെ അച്ഛനായ അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ അജയ് മിശ്ര രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആവശ്യവുമായി ഒക്ടോബർ 18ന് ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രെയിൻ തടയൽ സമരവും ഒക്ടോബർ 26ന് ലഖ്നൗവിൽ ബിഗ് കിസാൻ പഞ്ചായത്തും സംഘടിപ്പിക്കുമെന്ന് ടിക്കായത്ത് പറഞ്ഞു.
അതേസമയം, ലഖിംപൂർ ഖേരിയിൽ ഉണ്ടായ കൂട്ടക്കൊല പോലീസ് ഇന്നലെ പുനഃരാവിഷ്കരിച്ചു. ആശിഷ് മിശ്രയെയും സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു. കൂട്ടുപ്രതി അങ്കിത് ദാസിനൊപ്പമാണ് ആശിഷ് മിശ്രയെ സംഭവ സ്ഥലത്ത് എത്തിച്ചത്. പോലീസ് വാഹനങ്ങളുടെ സഹായത്തോടെയാണ് സംഭവം പുനഃരാവിഷ്കരിച്ചത്.
Must Read: പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി