കൊച്ചി: 15 ലക്ഷം തട്ടിയെന്ന പരാതിയിൽ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കുടി രജിസ്‌റ്റർ ചെയ്‌തു. തൃശൂർ സ്വദേശി ഹനീഷ് ജോർജിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.
നാല് പുരാവസ്‌തുക്കൾ മോൻസൺ വിൽക്കാൻ ഏൽപ്പിച്ചു. അതിനുശേഷം 15 ലക്ഷം രൂപ അഡ്വാൻസ് ആയി വാങ്ങിയെന്നും ഇത് തിരികെ നൽകിയില്ലെന്നുമാണ് കേസ്. മകളുടെ നിശ്‌ചയത്തിന് മോൻസൺ 15 ലക്ഷം വാങ്ങിയിരുന്നുവെന്ന് ഇയാൾ നേരത്തെ പരാതിപ്പെട്ടിരുന്നു.
പുരാവസ്‌തു വിതരണക്കാരൻ സന്തോഷ് നൽകിയ പരാതിയിൽ മോൻസൺ മാവുങ്കലിനെ ഇന്ന് വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്. 40 മുതല്‍ 60 വർഷം വരെ മാത്രം പഴക്കമുള്ള പുരാവസ്‌തുക്കൾ കാട്ടി മോൻസൺ ജനങ്ങളെ പറ്റിക്കുകയായിരുന്നു. കേസിന്റെ തൊണ്ടി മുതല്‍ എന്ന നിലയില്‍ ഇവ കസ്‌റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.
അതേസമയം മ്യൂസിയത്തിന്റെ കവാടത്തിലുള്ള രണ്ട് സിംഹങ്ങളുടെ ശിൽപം ഉൾപ്പടെ ചില വസ്‌തുക്കള്‍ക്ക് താന്‍ പണം നൽകിയിട്ടുണ്ടെന്ന് മോൻസൺ തെളിവെടുപ്പിനിടെ വാദിച്ചിരുന്നു. ഇതേത്തുടർന്ന് കസ്‌റ്റഡിയിൽ എടുക്കാനുള്ള വസ്‌തുക്കളുടെ പട്ടികയിൽ നിന്ന് ഇവ ഒഴിവാക്കിയിട്ടുണ്ട്.
Most Read: മുല്ലപ്പെരിയാർ; സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി








































