ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 65 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ നടപടി.
8 മണി മുതൽ മൂന്ന് ഷട്ടറുകൾ കൂടി 0.60m ഉയർത്തുമെന്നാണ് ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫിസ് നൽകുന്ന വിവരം. നിലവിൽ 1493 ക്യുസെക്സ് ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതൽ 1512 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 3005 ക്യുസെക്സ് ജലം ഒഴുക്കി വിടും.
അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെയാണ് ഇടുക്കി ജലസംഭരണിയിലേക്ക് ആറ് ഷട്ടറുകൾ വഴി ജലം തുറന്നു വിട്ടത്. ഇന്നലെ ജലനിരപ്പ് താഴ്ന്നതായി നിരീക്ഷിച്ച അധികൃതർ മൂന്ന് ഷട്ടറുകൾ അടച്ചിരുന്നു. എന്നാൽ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ അടച്ച ഷട്ടറുകൾ ഉൾപ്പെടെ തുറക്കും.
Read also: അന്താരാഷ്ട്ര സോളാര്‍ പവര്‍ ഗ്രിഡ്; നിർദ്ദേശിച്ച് ഇന്ത്യ