ന്യൂഡെല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തമ്മില്‍ തര്‍ക്കമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇരുവരും തമ്മിൽ തർക്കമുണ്ടെന്നും തങ്ങളുടെ സഹകരണത്തില്‍ വിള്ളലുണ്ടെന്നുമുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ ഊഹങ്ങൾ ആണെന്നും പാര്‍ട്ടി അറിയിച്ചു.
“ഇരുവരും ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അത് തുടരുമെന്നും തൃണമൂല്‍ പറഞ്ഞു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു ടീമായി പ്രവര്‍ത്തിക്കുകയും തുടര്‍ന്നും സഹകരിക്കുകയും ചെയ്യും”- തൃണമൂല്‍ ട്വീറ്റ് ചെയ്തു.
രാജ്യത്തെ മുന്‍നിര തിരഞ്ഞെടുപ്പ് തന്ത്രജ്ഞരിൽ ഒരാളായ പ്രശാന്ത് കിഷോര്‍ ഈ വര്‍ഷം ആദ്യം നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതയോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ ബംഗാള്‍ വിജയത്തിന്റെ ക്രെഡിറ്റ് കിഷോര്‍ ഏറ്റെടുക്കുന്നതിനെച്ചൊല്ലി തൃണമൂലിനുള്ളില്‍ സംഘര്‍ഷമുണ്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചുരുന്നത്.
Read also: 14കാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കാട്ടിൽ തള്ളി; സുഹൃത്ത് പിടിയിൽ