കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെകെ രമ എംഎൽഎ. ജയിലുകളിൽ ഏറ്റവും കൂടുതൽ കോവിഡ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കാണെന്നാണ് രമയുടെ വിമർശനം.
ടിപി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് ഉൾപ്പടെയുള്ള സംഘം ലഹരി പാർട്ടി നടത്തിയതിന് അറസ്‌റ്റിലായ സംഭവത്തിന് പിന്നാലെയാണ് രമയുടെ പ്രതികരണം. പരോളിൽ കഴിയുന്ന പ്രതികളെ ജയിലേക്ക് തിരിച്ചയക്കാത്തത് സർക്കാർ അന്വേഷിക്കണമെന്ന് കെകെ രമ എംഎൽഎ ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത് പിടിപ്പുകെട്ട പോലീസ് സംവിധാനമാണ് നിലനിൽക്കുന്നതെന്നും രമ ആരോപിച്ചു.
ഇന്ന് പുലർച്ചെയാണ് കിർമാണി മനോജ് അടക്കം 16 പേരെ വയനാട്ടിലെ പടിഞ്ഞാറത്തറയിലുള്ള റിസോർട്ടിൽ നിന്ന് പിടികൂടിയത്. ക്വട്ടേഷൻ സംഘത്തിൽ പെട്ടവരാണ് പിടിയിലായത്. സംഘത്തിലെ ഒരംഗമായ മുഹ്‌സിന്റെ വിവാഹ വാർഷിക ആഘോഷത്തിനായാണ് ഇവർ റിസോർട്ടിൽ എത്തിയത്. എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.
Most Read: ധീരജിന്റെ കൊലപാതകം രാഷ്‌ട്രീയ വിരോധത്തെ തുടർന്ന്; എഫ്‌ഐആർ